Monday, June 19, 2017

വായനാവാരം
---------------------

വായനാവാരം  ഇന്നു  തുടങ്ങിയെങ്കിലും  ചില സർക്കാർ കാര്യങ്ങൾക്കായി  ഗവൺമെന്റോഫീസുകളിൽ  പോകേണ്ടതുകൊണ്ട്   പുസ്തകം കൈകൊണ്ടു  തൊട്ടില്ല.

അല്ലെങ്കിലും ഞാനത്ര വായനക്കാരനൊന്നുമായിരുന്നില്ലല്ലോ.

അങ്ങിനെ തുടർച്ചയായി വായിക്കുന്ന ശീലം ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.

ചിലപ്പോൾ തോന്നും  , ഇന്നു  വൈകിട്ട്  വായനശാലയിലൊന്നു പോകാം. അവിടെ  ഷെൽഫിൽ  ഇ. എം . ഫോഴ്സ്റ്റർ,  ഫ്രഡറിക് ഫോർ സൈത് , ജെ. എം കൊറ്റ്സിയെ,  നഡീൻ  ഗോർഡിമർ  തുടങ്ങിയ  പ്രശസ്തരായ  എഴുത്തുകാരുടെ കൃതികൾ  നമ്മളെ ഉറ്റുനോക്കുന്നു.

കുറെ പുസ്തകങ്ങൾ എടുത്തുകൊണ്ടു പോകും.  പക്ഷേ , സത്യം പറയട്ടേ  എല്ലാമൊന്നും മുഴുമിപ്പിക്കാറില്ല.

ചിലരുടെ എഴുത്താകട്ടേ   ചെറുശ്ശേരിയുടെ കവിത എരിശ്ശേരിപോലെ എന്ന് പറഞ്ഞതുപോലെയാണ്. ഓളമില്ലാത്ത  നദി പോലെ അതങ്ങിനെ ഒഴുകും. കല്ലിലും  തീരങ്ങളിലും  തല്ലിയലച്ച്  പതനിറഞ്ഞൊഴുകുന്ന   കല്ലോലിനിക്ക്  ഒരു പ്രത്യേക വശ്യതയുണ്ട്.

 ചില  എഴുത്തുകാരുടെ കൃതികൾ  വശ്യമായ ഭാഷയും ആശയങ്ങളും ചടുലതയും പരിണാമഗുപ്തിയും കൊണ്ട് പ്രൗഢ ഗംഭീരമായിരിക്കും. നാം അതിൽ ലയിച്ചു ചേരുന്നു. നാമറിയാതെ തന്നെ പുസ്തകത്തിന്റെ പേജുകൾ മറിയുന്നു. അവസാന പേജ്  വായിച്ചുകഴിയുമ്പോൾ  അയ്യോ  തീർന്നുപോയല്ലോ  എന്നൊരു വിഷമം  മനസ്സിന്റെ വീണക്കമ്പികളെ  വലിച്ചുമുറുക്കുന്നു..  അവരെ നാം സർഗ്ഗധനന്മാർ  എന്നു  വിളിക്കും.

മലയാറ്റൂർ രാമകൃഷ്ണൻ , തകഴി, വി.കെ.എൻ , പുത്തൂർ ഉണ്ണികൃഷ്ണൻ  തുടങ്ങിയ  എഴുത്തുകാർ  ആ വകുപ്പിൽപ്പെടും.    .

മലയാറ്റൂരിന്റെ  അല്മകഥാംശം തുടിക്കുന്ന വേരുകൾ  എന്ന ആഖ്യായികയിൽ  വർണ്ണിച്ചിരിക്കുന്ന  ആ പഴയ തറവാട്ടിൽ  ഒരു ഗന്ധം തങ്ങിനിൽക്കുന്നുണ്ട് .  ബലാശ്വഗന്ധാദി എണ്ണയുടെ മണം . നോവൽ വായിച്ചു  തീരുമ്പോൾ  ആ ഗന്ധം  നമ്മുടെ നാസാരന്ധ്രങ്ങളിൽനിന്ന്  വിട്ടു പോകുന്നില്ല.

ഞാനെത്രയോ വർങ്ങൾക്കു
മുമ്പാണ്  ആ  കൃതി വായിച്ചത് !  ഇപ്പോഴും  എന്റെ  നാസികയിൽ  അതിന്റെ ഗന്ധം  തങ്ങിനിൽക്കുന്നു.

മലയാളനാട്ടിൽ  പ്രസിദ്ധീകരിക്കാറുള്ള  സാഹിത്യവാരഫലം എന്നെ വളരെ ആകർഷിച്ചിട്ടുണ്ട്.  ശ്രീ എം. കൃഷ്ണൻ നായർ  തലേ ആഴ്ച  പല  വാരികകളിലും പ്രസിദ്ധീകൃതമായ സൃഷ്ടികളെ  തന്റെ സാഹിത്യവിമർശനത്തിനു വിധേയമാക്കും,  വളരെ  നിശിതമായിത്തന്നെ. അനർഹമായി  ആരെയും അദ്ദേഹം പുകഴ്ത്താറില്ല. വിശ്വസാഹിത്യകൃതികളിലെ സന്ദർഭങ്ങളും  അന്തർദ്ദേശീയ സമകാലീനസാഹിത്യവുമെല്ലാം  ഈ താരതമ്യ പഠനത്തിന്റെ  ഭാഗമായി അദ്ദേഹത്തിൻറെ  പേനത്തുമ്പിലൂടെ  ഒഴുകിയെത്തും.

കൊള്ളേണ്ടിടത്തുകൊണ്ടിരിക്കും ആ വിമർശനശരങ്ങൾ. ദാറ്റ്  വാസ് കൃഷ്ണൻ നായർ.

പുത്തൂർ ഉണ്ണികൃഷ്ണന്റെ  ഒരു കഥയിൽ  നായകൻ മലയാളത്തിൽ  ബിരുദാനന്തരബിരുദം നേടിയ വ്യക്തിയാണ്. പക്ഷേ  വ്യാകരണമെന്നത്  കഥാപുരുഷന് ആട്ടിൻകാട്ടമാണോ  കൂർക്കകിഴങ്ങണോ  എന്നറിയില്ല. വഴിയിൽ വച്ച് ഒരാളെ കാണുമ്പോൾ  അയാൾ ചോദിക്കുന്നു: അല്ലാ, നിങ്ങൾ എങ്ങോട്ടാണ് പോയി?  വിദ്യാഭ്യാസം വെറും അഭ്യാസമാകുന്ന സമകാലീനവ്യവസ്ഥിതിയെ എത്ര നിശിതമായി കളിയാക്കുന്നു കഥാകൃത്ത് !

അയാളുടെ അമ്മയാണെങ്കിൽ  മകൻ  ഒരു ജോലി നേടി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് വീട്ടിൽ.
അത്ര ദാരിദ്ര്യത്തിലാണ് അയാളുടെ കുടുംബം.  വൈകുന്നേരം  മകൻ  വഴിയിൽനിന്നു കിട്ടിയ ഒരു
ചെങ്ങലയുമായി തിരിച്ചെത്തുന്നു.  അത് അമ്മയുടെ കരങ്ങളിലേൽപ്പിച്ചിട്ട്  അയാൾ പറയുകയാണ് :  ചെങ്ങല  കിട്ടി അമ്മേ .  ഇനി നമുക്ക് ഒരാനയെക്കൂടി മേടിച്ചാൽ മതിയല്ലോ !

ഈ കഥ  നമ്മുടെ ഹൃദയത്തിൽ  ശക്തമായ മുറിവുണ്ടാക്കുന്നു.  അത് പ്രക്ഷുബ്ധമായ ഒരാഴക്കടലിലേക്കു നിർദ്ദയം നമ്മെ വലിച്ചെറിയുകയാണ് .

ഒരു  കൃതി  മഹത്തായ ഒരു സൃഷ്ടിയായി മാറുന്നത്  അത് നമ്മുടെ ഹൃദയത്തെ  ആഴത്തിൽ തൊടുമ്പോഴാണ്.
നമ്മുടെ വികാരങ്ങളെ അത് തൊട്ടുണർത്തുമ്പോഴാണ്.

പ്രണയം, ദു:ഖം,  കോപം, ഹാസ്യം  അങ്ങനെയേതുമാകാം അത് .

എഴുത്തുകാരന്റെ തൂലിക വാളിനേക്കാൾ മൂർച്ഛയേറിയതാണ്. ഒരു റെവല്യൂഷൻ  സൃഷ്ടിക്കാൻ പോലും ശക്തമാണത്.

അതിശയോക്തിയെ  അതിമനോഹരമായി ഉപയോഗിച്ചിട്ടുള്ള  മഹാകവിയാണ്  ആശാൻ കുമാരൻ.  ചണ്ടാലഭിക്ഷുകി   എന്ന തന്റെ ഖണ്ഡകാവ്യത്തിൽ അറു  വേശ്യയായ  വാസവദത്തയെ  അദ്ദേഹം വർണ്ണിക്കുന്നത് നോക്കൂ.

ഉത്തരമധുരാപുരിക്കുത്തരോപാന്തത്തിലുള്ള  വിസ്തൃതരാജവീഥിതൻ കിഴക്കരുകിൽ സ്ഥിതി ചെയ്യുന്ന   വെളുത്ത മനോഹരമായ  ഹർമ്യത്തിൽ  വാസവദത്ത  എന്ന വാരസുന്ദരി   "നിതംബഗുരുതയാൽത്താൻ  നിലം വിടാൻ കഴിയാതെ "  അങ്ങിനെ  ഇരിക്കുകയാണ്.  അവളുടെ  നിതംബങ്ങൾ പർവത സമാനമാണത്രേ .  എന്താ കഥ ! ഹരിയോ ഹര!

ശുദ്ധമായ  ഹാസ്യംകൊണ്ട്  നമ്മെ  ചിരിയുടെ ഉത്തുംഗശൃംഗത്തിലെത്തിക്കുന്നു  വി. കെ. എന്നിന്റെ  കഥകൾ.  ഭാഷയെ വളച്ചൊടിച്ച്  പുതിയപുതിയ വാക്കുകളെപ്പോലും സൃഷിടിക്കുന്ന അദ്ദേഹം ഹാസ്യ  സാഹിത്യത്തിന്റെ മുടിചൂടാമന്നൻ തന്നെ. സംശയമില്ല.

കൃതികളിൽ  ലൈംഗികതയുടെ  പരാമർശം  മലയാളഭാഷയുടെ  പ്രത്യേകതകൊണ്ടോ, അതോ നമ്മൾ  പ്രയോഗിക്കുന്നതിൽ വിമുഖരായതുകൊണ്ടോ എന്തോ  ചിലപ്പോൾ ജുഗുപ്സാവഹമായിത്തോന്നാറുണ്ട്. എന്നാൽ അത് തന്നെ ഇംഗ്ളീഷ് കൃതികളിൽ  പ്രയോഗിക്കുമ്പോൾ  അതിലൊരപാകത നമുക്കു കാണാൻ കഴിയുന്നുമില്ല.

ഒരു പ്രശസ്‌ത  ഇംഗ്ലീഷ്  നോവലിൽ  (പേര് ഞാൻ ഇപ്പോൾ ഓർക്കുന്നില്ല) നായിക  രാവിലെ  എഴുനേറ്റ്  കുളിമുറിയിൽ പോയി തിരികെ കിടപ്പുമുറിയിലേക്ക് പ്രവേശിക്കുന്നു.  ദെൻ  ഷി  സോ  ദ  ഗ്ലോറിയസ്  ഇറെക്‌ഷൻ  ഓഫ്  ഹേർ  ഹസ്ബൻഡ്  സ്റ്റിൽ ലയിങ്  ഓൺ  ദ  ബെഡ് , എന്നാണു എഴുതി വച്ചിരിക്കുന്നത്.
 നോവൽ ആരംഭിക്കുന്നത് തന്നെ ഈ പ്രസ്താവത്തിലൂടെയാണ്.

അതൊന്നു മലയാളീകരിച്ചാലോ? എന്താവും പിന്നെ പുകില് !

ഇനി കവിതയിലേക്കു  വരാം.

വൃത്തനിബദ്ധമായ കവിതകളേ  ഞാൻ  പൊതുവേ  വായിക്കാറുള്ളു.

അഭിരാമം ഗ്രൂപ്പിൽ  കവിതാപൂരണമെന്ന  ഒരു  പംക്തി നടക്കുന്നുണ്ട്. നല്ല വൃത്തബോധത്തോടെ  പലരും  അത് പൂരിപ്പിക്കുന്നുണ്ട്.

എന്നാൽ അധികം പേരും കവിത എന്ന പേരിൽ എഴുതി വയ്ക്കുന്നത്  ശുദ്ധ ഗദ്യം തന്നെയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.  ഒന്നാം തരം  ഗദ്യമെഴുതിയിട്ട്   അതിൻറെ  വരികൾ വെട്ടിമുറിച്ച്  കവിതയുടെ ആകാരം കൊടുക്കുന്നു.  വൃത്തമില്ലാത്തതിനാൽ  അതിന്  ആകാരം മാത്രമേയുള്ളു.

ദാറ്റ്  ഈസ്  നോട്  ടു  മൈ  ടേസ്റ്റ്, അൺഫോർച്ചുണേറ്റ്ലി.

സംസ്കൃതത്തിലുള്ള പരിഞ്ജാനവും  നല്ല പദസമ്പത്തും വേണം വൃത്തനിബദ്ധമായി കവിത ചമക്കാൻ എന്നാണു എന്റെ  വിശ്വാസം.

പലരും ഇപ്പോൾ  ഫേസ് ബുക്കിൽ  നന്നായി എഴുതുന്നുണ്ട്.

വളരെ ശുഭോദർക്കമാണത്.





























വായനാവാരം
---------------------

വായനാവാരം  ഇന്നു  തുടങ്ങിയെങ്കിലും  ചില സർക്കാർ കാര്യങ്ങൾക്കായി  ഗവൺമെന്റോഫീസുകളിൽ  പോകേണ്ടതുകൊണ്ട്   പുസ്തകം കൈകൊണ്ടു  തൊട്ടില്ല.

അല്ലെങ്കിലും ഞാനത്ര വായനക്കാരനൊന്നുമായിരുന്നില്ലല്ലോ.

അങ്ങിനെ തുടർച്ചയായി വായിക്കുന്ന ശീലം ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.

ചിലപ്പോൾ തോന്നും  , ഇന്നു  വൈകിട്ട്  വായനശാലയിലൊന്നു പോകാം. അവിടെ  ഷെൽഫിൽ  ഇ. എം . ഫോഴ്സ്റ്റർ,  ഫ്രഡറിക് ഫോർ സൈത് , ജെ. എം കൊറ്റ്സിയെ,  നഡീൻ  ഗോർഡിമർ  തുടങ്ങിയ  പ്രശസ്തരായ  എഴുത്തുകാരുടെ കൃതികൾ  നമ്മളെ ഉറ്റുനോക്കുന്നു.

കുറെ പുസ്തകങ്ങൾ എടുത്തുകൊണ്ടു പോകും.  പക്ഷേ , സത്യം പറയട്ടേ  എല്ലാമൊന്നും മുഴുമിപ്പിക്കാറില്ല.

ചിലരുടെ എഴുത്താകട്ടേ   ചെറുശ്ശേരിയുടെ കവിത എരിശ്ശേരിപോലെ എന്ന് പറഞ്ഞതുപോലെയാണ്. ഓളമില്ലാത്ത  നദി പോലെ അതങ്ങിനെ ഒഴുകും. കല്ലിലും  തീരങ്ങളിലും  തല്ലിയലച്ച്  പതനിറഞ്ഞൊഴുകുന്ന   കല്ലോലിനിക്ക്  ഒരു പ്രത്യേക വശ്യതയുണ്ട്.

 ചില  എഴുത്തുകാരുടെ കൃതികൾ  വശ്യമായ ഭാഷയും ആശയങ്ങളും ചടുലതയും പരിണാമഗുപ്തിയും കൊണ്ട് പ്രൗഢ ഗംഭീരമായിരിക്കും. നാം അതിൽ ലയിച്ചു ചേരുന്നു. നാമറിയാതെ തന്നെ പുസ്തകത്തിന്റെ പേജുകൾ മറിയുന്നു. അവസാന പേജ്  വായിച്ചുകഴിയുമ്പോൾ  അയ്യോ  തീർന്നുപോയല്ലോ  എന്നൊരു വിഷമം  മനസ്സിന്റെ വീണക്കമ്പികളെ  വലിച്ചുമുറുക്കുന്നു..  അവരെ നാം സർഗ്ഗധനന്മാർ  എന്നു  വിളിക്കും.

മലയാറ്റൂർ രാമകൃഷ്ണൻ , തകഴി, വി.കെ.എൻ , പുത്തൂർ ഉണ്ണികൃഷ്ണൻ  തുടങ്ങിയ  എഴുത്തുകാർ  ആ വകുപ്പിൽപ്പെടും.    .

മലയാറ്റൂരിന്റെ  അല്മകഥാംശം തുടിക്കുന്ന വേരുകൾ  എന്ന ആഖ്യായികയിൽ  വർണ്ണിച്ചിരിക്കുന്ന  ആ പഴയ തറവാട്ടിൽ  ഒരു ഗന്ധം തങ്ങിനിൽക്കുന്നുണ്ട് .  ബലാശ്വഗന്ധാദി എണ്ണയുടെ മണം . നോവൽ വായിച്ചു  തീരുമ്പോൾ  ആ ഗന്ധം  നമ്മുടെ നാസാരങ്ങളിൽനിന്ന്  വിട്ടു പോകുന്നില്ല. ഞാനെത്രയോ വർങ്ങൾക്കു
മുമ്പാണ്  ആ  കൃതി വായിച്ചത് !  ഇപ്പോഴും  എന്റെ  നാസികയിൽ  അതിന്റെ ഗന്ധം  തങ്ങിനിൽക്കുന്നു.

മലയാളനാട്ടിൽ  പ്രസിദ്ധീകരിക്കാറുള്ള  സാഹിത്യവാരഫലം എന്നെ വളരെ ആകർഷിച്ചിട്ടുണ്ട്.  ശ്രീ എം. കൃഷ്ണൻ നായർ  തലേ ആഴ്ച  പല  വാരികകളിലും പ്രസിദ്ധീകൃതമായ സൃഷ്ടികളെ  തന്റെ സാഹിത്യവിമർ നത്തിനു വിധേയമാക്കും.  വളറെ നിശിതമായിത്തന്നെ. അനർഹമായി  ആരെയും അദ്ദേഹം പുകഴ്ത്താറില്ല. വിശ്വസാഹിത്യകൃതികളിലെ സന്ദർഭങ്ങളും  അന്തർദ്ദേശീയ സമകാലീനസാഹിത്യവുമെല്ലാം  ഈ താരതമ്യ പഠനത്തിന്റെ  ഭാഗമായി അദ്ദേഹത്തിൻറെ  പേനത്തുമ്പിലൂടെ  ഒഴുകിയെത്തും.
കൊള്ളേണ്ടിടത്തുകൊണ്ടിരിക്കും ആ വിമർശനശരങ്ങൾ. ദാറ്റ്  വാസ് കൃഷ്ണൻ നായർ.

പുത്തൂർ ഉണ്ണികൃഷ്ണന്റെ  ഒരു കഥയിൽ  നായകൻ മലയാളത്തിൽ  ബിരുദാനന്തരബിരുദം നേടിയ വ്യക്തിയാണ്. പക്ഷേ  വ്യാകരണമെന്നത്  കഥാപുരുഷന് ആട്ടിൻകാട്ടമാണോ  കൂർക്കകിഴങ്ങണോ  എന്നറിയില്ല. വഴിയിൽ വച്ച് ഒരാളെ കാണുമ്പോൾ  അയാൾ ചോദിക്കുന്നു: അല്ലാ, നിങ്ങൾ എങ്ങോട്ടാണ് പോയി?  വിദ്യാഭ്യാസം വെറും അഭ്യാസമാകുന്ന സമകാലീനവ്യവസ്ഥിതിയെ എത്ര നിശിതമായി കളിയാക്കുന്നു കഥാകൃത്ത് !

അയാളുടെ അമ്മയാണെങ്കിൽ  മകൻ  ഒരു ജോലി നേടി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് വീട്ടിൽ.
അത്ര ദാരിദ്ര്യത്തിലാണ് അയാളുടെ കുടുംബം.  വൈകുന്നേരം  മകൻ  വഴിയിൽനിന്നു കിട്ടിയ ഒരു
ചെങ്ങലയുമായി തിരിച്ചെത്തുന്നു.  അത് അമ്മയുടെ കരങ്ങളിലേൽപ്പിച്ചിട്ട്  അയാൾ പറയുകയാണ് :  ചെങ്ങല  കിട്ടി അമ്മേ .  ഇനി നമുക്ക് ഒരാനയെക്കൂടി മേടിച്ചാൽ മതിയല്ലോ !

ഈ കഥ  നമ്മുടെ ഹൃദയത്തിൽ  ശക്തമായ മുറിവുണ്ടാക്കുന്നു.  അത് പ്രക്ഷുബ്ധമായ ഒരാഴക്കടലിലേക്കു നിർദ്ദയം നമ്മെ വലിച്ചെറിയുകയാണ് .

ഒരു  കൃതി  മഹത്തായ ഒരു സൃഷ്ടിയായി മാറുന്നത്  അത് നമ്മുടെ ഹൃദയത്തെ  ആഴത്തിൽ തൊടുമ്പോഴാണ്.
നമ്മുടെ വികാരങ്ങളെ അത് തൊട്ടുണർത്തുമ്പോഴാണ്.

പ്രണയം, ദു:ഖം,  കോപം, ഹാസ്യം  അങ്ങനെയേതുമാകാം അത് .

എഴുത്തുകാരന്റെ തൂലിക വാളിനേക്കാൾ മൂർച്ഛയേറിയതാണ്. ഒരു റെവല്യൂഷൻ  സൃഷ്ടിക്കാൻ പോലും ശക്തമാണത്.

അതിശയോക്തിയെ  അതിമനോഹരമായി ഉപയോഗിച്ചിട്ടുള്ള  മഹാകവിയാണ്  ആശാൻ കുമാരൻ.  ചണ്ടാലഭിക്ഷുകി   എന്ന തന്റെ ഖണ്ഡകാവ്യത്തിൽ അറു  വേശ്യയായ  വാസവദത്തയെ  അദ്ദേഹം വർണ്ണിക്കുന്നത് നോക്കൂ.

ഉത്തരമധുരാപുരിക്കുത്തരോപാന്തത്തിലുള്ള  വിസ്തൃതരാജവീഥിതൻ കിഴക്കരുകിൽ സ്ഥിതി ചെയ്യുന്ന   വെളുത്ത മനോഹരമായ  ഹർമ്യത്തിൽ  വാസവദത്ത  എന്ന വാരസുന്ദരി   "നിതംബഗുരുതയാൽത്താൻ  നിലം വിടാൻ കഴിയാതെ "  അങ്ങിനെ  ഇരിക്കുകയാണ്.  അവളുടെ  നിതംബങ്ങൾ പർവത സമാനമാണത്രേ .  എന്താ കഥ ! ഹരിയോ ഹര!

ശുദ്ധമായ  ഹാസ്യംകൊണ്ട്  നമ്മെ  ചിരിയുടെ ഉത്തുംഗശൃംഗത്തിലെത്തിക്കുന്നു  വി. കെ. എന്നിന്റെ  കഥകൾ.  ഭാഷയെ വളച്ചൊടിച്ച്  പുതിയപുതിയ വാക്കുകളെപ്പോലും സൃഷിടിക്കുന്ന അദ്ദേഹം ഹാസ്യ  സാഹിത്യത്തിന്റെ മുടിചൂടാമന്നൻ തന്നെ. സംശയമില്ല.

കൃതികളിൽ  ലൈംഗികതയുടെ  പരാമർശം  മലയാളഭാഷയുടെ  പ്രത്യേകതകൊണ്ടോ, അതോ നമ്മൾ  പ്രയോഗിക്കുന്നതിൽ വിമുഖരായതുകൊണ്ടോ എന്തോ  ചിലപ്പോൾ ജുഗുപ്സാവഹമായിത്തോന്നാറുണ്ട്. എന്നാൽ അത് തന്നെ ഇംഗ്ളീഷ് കൃതികളിൽ  പ്രയോഗിക്കുമ്പോൾ  അതിലൊരപാകത നമുക്കു കാണാൻ കഴിയുന്നുമില്ല.

ഒരു പ്രശസ്‌ത  ഇംഗ്ലീഷ്  നോവലിൽ  (പേര് ഞാൻ ഇപ്പോൾ ഓർക്കുന്നില്ല) നായിക  രാവിലെ  എഴുനേറ്റ്  കുളിമുറിയിൽ പോയി തിരികെ കിടപ്പുമുറിയിലേക്ക് പ്രവേശിക്കുന്നു.  ദെൻ  ഷി  സോ  ദ  ഗ്ലോറിസ്  ഇറെക്‌ഷൻ  ഓഫ്  ഹേർ  ഹസ്ബൻഡ്  സ്റ്റിൽ ലയിങ്  ഓൺ  ദ  ബെഡ് , എന്നാണു എഴുതി വച്ചിരിക്കുന്നത്.
 നോവൽ ആരംഭിക്കുന്നത് തന്നെ ഈ പ്രസ്താവത്തിലൂടെയാണ്.

അതൊന്നു മലയാളീകരിച്ചാലോ? എന്താവും പിന്നെ പുകില് !

ഇനി കവിതയിലേക്കു  വരാം.

വൃത്തനിബദ്ധമായ കവിതകളേ  ഞാൻ  പൊതുവേ  വായിക്കാറുള്ളു.

അഭിരാമം ഗ്രൂപ്പിൽ  കവിതാപൂരണമെന്ന  ഒരു  പംക്തി നടക്കുന്നുണ്ട്. നല്ല വൃത്തബോധത്തോടെ  പലരും  അത് പൂരിപ്പിക്കുന്നുണ്ട്.

എന്നാൽ അധികം പേരും കവിത എന്ന പേരിൽ എഴുതി വയ്ക്കുന്നത്  ശുദ്ധ ഗദ്യം തന്നെയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.  ഒന്നാം തരം  ഗദ്യമെഴുതിയിട്ട്   അതിൻറെ  വരികൾ വെട്ടിമുറിച്ച്  കവിതയുടെ ആകാരം കൊടുക്കുന്നു.  വൃത്തമില്ലാത്തതിനാൽ  അതിന്  ആകാരം മാത്രമേയുള്ളു.

ദാറ്റ്  ഈസ്  നോട്  ടു  മൈ  ടേസ്റ്റ്, അൺഫോർച്ചുണേറ്റ്ലി.

സംസ്കൃതത്തിലുള്ള പരിഞ്ജാനവും  നല്ല പദസമ്പത്തും വേണം വൃത്തനിബദ്ധമായി കവിത ചമക്കാൻ എന്നാണു എന്റെ  വിശ്വാസം.

പലരും ഇപ്പോൾ  ഫേസ് ബുക്കിൽ  നന്നായി എഴുതുന്നുണ്ട്.

വളരെ ശുഭോദർക്കമാണത്.




























Wednesday, December 11, 2013

Wednesday, February 10, 2010

അങ്ങനെ ഒരു വികലാംഗൻ

കേരളത്തിലെ ട്രാൻസ്പോർട്ടു ബസ്സുകളിൽ ഒരു നല്ല കാര്യം ചെയ്തിട്ടുണ്ട്. അതായത് രണ്ടു സീറ്റുകൾ വികലാംഗർക്കുവേണ്ടി നീക്കി വച്ചിരിക്കുന്നു. സീറ്റുകൾക്കു മുകളിൽ ബസ്സിനകത്തു പാർശ്വഭാഗത്തായി വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട് “ വികലാംഗർ”.

കയ്യോ കാലോ നഷ്ടപ്പെട്ട നിർഭാഗ്യവന്മാർക്കു ഇരുന്നു യാത്ര ചെയ്യാനുള്ള അവകാശം നമ്മുടെ സർക്കാർ നിയമപരമായി പരിരക്ഷിച്ചിരിക്കുകയാണു ആ റിസർവേഷനിലൂടെ.

കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ പോയപ്പോൾ ഒരു “വിരുതൻ വികലാംഗനെ” കാണാനിടയായി.

ഒരു ദിവസം എറണാകുളത്തു ഒരു ചെറിയ ഷോ‍പ്പിംഗ് പരിപാടിയുമായി ഞാനും ധർമ്മദാരവും കൂടി മൂവാറ്റുപുഴയിൽ നിന്നു രാവിലത്തെ ട്രാൻസ്പോർട്ടിൽ യാത്ര തിരിച്ചു. ഷോപ്പിംഗ് ചെറുതായിരുന്നെങ്കിലും അതു കഴിഞ്ഞപ്പോൾ രാത്രി ഏഴു മണിയായി. ചെന്നൈ സിൽക്കിന്റെ മുമ്പിൽ നിന്നു ഒരു ഓട്ടോ പിടിച്ചു ട്രാൻസ്പോർട്ടു ബസ് സ്റ്റാന്റിലെത്തിയപ്പോൾ മൂവാറ്റുപുഴക്കുള്ള ബസ്സ് റെഡിയായി നിൽക്കുന്നു.

സ്ത്രീകൾക്കു മാത്രം നീക്കി വച്ചിരിക്കുന്ന സീറ്റിൽ ധർമ്മദാരത്തിനു ഇരിപ്പിടം കിട്ടി.

ഞാൻ നോക്കിയപ്പോൾ സീറ്റുകളൊന്നും ഒഴിവില്ല. ഒന്നു കൂടി കൂലങ്കഷമായി നോക്കിയ വാറെ അതാ ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. വികലാംഗർക്കു നീക്കി വച്ചിരിക്കുന്ന രണ്ടു സീറ്റുകളിൽ ഒരെണ്ണം വേറൊരു യാത്രക്കാരൻ കരസ്ഥമാക്കിയിരുന്നു.

ഒഴിഞ്ഞു കിടന്ന സീറ്റിൽ ഞാനും ഉപവിഷ്ടനായി.

കയ്യിൽ ഷോപ്പിംഗ് ബാഗുകളുമേന്തി മൂവാറ്റുപുഴ വരെ നിന്നു യാത്ര ചെയ്യേണ്ടി വന്നില്ലല്ലോ എന്നുള്ള സന്തോഷം എന്റെ ഉള്ളിൽ തിരതല്ലുന്നുണ്ടായിരുന്നു.

ആ സന്തോഷം സഹയാത്രികനുമായി പങ്കു വെക്കാനും ഞാൻ മറന്നില്ല.

വീണ്ടും യാത്രക്കാർ കയറിക്കൊണ്ടേയിരുന്നു.

സൂചി കുത്താൻ പഴുതില്ലാത്ത വിധം ബസ്സിനകം യാത്രക്കാരെക്കൊണ്ടു നിറഞ്ഞു.

അപ്പോഴതാ തൊട്ടടുത്തു നിന്നു ഒരു സ്വനം.

“സീറ്റു വേണം!”

ആ ശബ്ദം പുറപ്പെട്ട ദിക്കിലേക്കു ഞാനും സഹയാത്രികനും തിരിഞ്ഞു നോക്കി.

“സീറ്റു വേണമെന്നു പറഞ്ഞതു കേട്ടില്ലേ?”

നല്ല തടിമിടുക്കും ആരോഗ്യവുമുള്ള ഒരു മധ്യവയസ്കൻ!

“എന്താ, റിസർവേഷൻ ടിക്കറ്റാണോ?” ഞാൻ അയാളെ നോക്കി ചോദിച്ചു. റിസർവേഷനാണെങ്കിൽ ന്യായമായും അയാൾക്കു ഞാൻ സിറ്റൊഴിഞ്ഞു കൊടുക്കണമല്ലോ.

“എന്താ നിങ്ങളുടെ സീറ്റു നമ്പർ?”

അപ്പോൾ അയാൾ “വികലാംഗർ” എന്നെഴുതി വച്ചിടത്തേക്കു വിരൽ ചൂണ്ടി.
എന്നിട്ടു വീണ്ടും ആവർത്തിച്ചു.
“സീറ്റു വേണം”

ഒരു തരത്തിലുള്ള അംഗവൈകല്യവും അയാളിൽ കാണാത്തതിനാൽ ഞാൻ ചോദിച്ചു. “ താങ്കൾ വികലാംഗനാണോ?”

“അല്ലെങ്കിൽ ചോദിക്കുമോ?” അയാൾ ഒരു മറു ചോദ്യമെറിഞ്ഞു.

അപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ എന്റെ സഹയാത്രികൻ ഉരിയാടി.“അയാൾ ഇരിക്കട്ടെ. നമുക്കു ഒന്നരാടം വിട്ടു എഴുനേറ്റു നിൽക്കാം സാറെ”

സഹയാത്രികൻ എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തടഞ്ഞു.

“വേണ്ട സാറെ; ഞാനല്ലേ അവസാനം വന്നത്. ഞാൻ എഴുനേറ്റു നിൽക്കാം”

ഇത്രയും പറഞ്ഞു ഞാൻ എന്റെ ഷോപ്പിംഗ് ബാഗുകൾ പൊക്കിയെടുത്തു എഴുനേറ്റുനിന്നു.

“വികലാംഗനാകട്ടെ” വിസ്തരിച്ചു എന്റെ സീറ്റിൽ ഇരിപ്പുറപ്പിച്ചു.

അന്യായമാണു അയാൾ ചെയ്തതു എന്നു സഹയാത്രികനു ബോദ്ധ്യമായതിനാൽ എനിക്കു എങ്ങിനേയും ഒരു സീറ്റു ഉടനെ തരപ്പെടണം എന്ന ആഗ്രഹത്തോടെ അദ്ദേഹം കണ്ടക്റ്ററോടൂ ചോദിച്ചു. “സാറേ, ഇവിടെ അടുത്തു ഇറങ്ങുന്നവരാരെങ്കിലുമുണ്ടോ?”

“തൃപ്പൂണിത്തുറ എത്തിയാൽ, ദാ ആ പുറകിലെ സീറ്റിൽ ഒരാൾ ഇറങ്ങും”

കണ്ടക്റ്റർ പ്രതിവചിച്ചു.

അങ്ങിനെ തൃപ്പൂണിത്തുറ വരെ തിക്കിലും തിരക്കിലും പെട്ടു ഉഴറിയ എനിക്കു തൃപ്പൂണിത്തുറ എത്തിയപ്പോൾ സീറ്റു കിട്ടി.

“ഇങ്ങിനേയും വികലാംഗരോ?” എന്ന ചോദ്യം അപ്പോഴും എന്റെ ഉള്ളിൽ കിടന്നു ഉത്തരം കിട്ടാതെ വട്ടം കറങ്ങുന്നുണ്ടായിരുന്നു!

ആ ആനവണ്ടിയാകട്ടെ, എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ മൂവാറ്റുപുഴ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

Monday, October 27, 2008

ഗര്‍ഭപ്രേതം

ചക്രപാണി ജോത്സ്യര്‍ ഏഴരവെളുപ്പിന് എഴുനേറ്റു.

പഴുത്ത മാവിലയും ഉമിക്കരിയും ചേര്‍ത്തു ദന്തധാവനം ചെയ്തു. നേരെ കുളക്കടവിലേക്കു പോയി.

കിഴക്കോട്ടു തിരിഞ്ഞു നിന്ന് കൈക്കുമ്പിളില്‍ വെള്ളമെടുത്തു സൂര്യനെ ധ്യാനിച്ച് സലിലം ഭഗവാനു സമര്‍പ്പിച്ചു. മൂന്നു മുങ്ങി. ഈറനുമുടുത്ത് നേരെ പോയത് ഭഗവതിയുടെ കാവിലേക്കു.

അമ്മേ, ഭഗവതീ, മഹാമായികേ.

പോറ്റി നല്‍കിയ തീര്‍ത്ഥം കൈക്കുമ്പിളില്‍ വാങ്ങി ഭക്തിപൂര്‍‌വം പാനം ചെയ്തു. ചന്ദനം തൊട്ടു. തുളസിപ്പൂവ് ചെവിക്കിടയില്‍ തിരുകി.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സൂര്യന്‍ ഉദിച്ചു വരുന്നതേ ഉള്ളു.

ഇറയത്തു ഏഴു തിരിയിട്ടു കത്തിച്ച നിലവിളക്കു.

“പാല്‍ക്കഞ്ഞി പാകമായിട്ടുണ്ട്. വിളമ്പട്ടെ?”

വെളുപ്പിനെ എഴുനേറ്റു കുളിച്ചു വിളക്കു കൊളുത്തി ഭര്‍ത്താവിനു പാല്‍ക്കഞ്ഞിയും പപ്പടം ചുട്ടതും ഉണ്ടാക്കുന്നതില്‍ ഭാഗീരഥി ഇതു വരെ ഭംഗം വരുത്തിയിട്ടില്ല.

കഞ്ഞി കുടി കഴിഞ്ഞു ജോത്സ്യര്‍ ഖോരാശാസ്ത്രത്തിലെ ചില ശ്ലോകങ്ങള്‍ വായിക്കാന്‍ തുടങ്ങിയപ്പോളാണു ഒരു മുരടനക്കം കേട്ടത്.

“ചാന്നനോ? എന്താ ചാന്നാ വിശേഷിച്ച്?”

“ആശാനേ, ആകപ്പാടേ കുഴപ്പം. കുടുംബത്തില്‍ കരകയറ്റമില്ല.” ചാന്നന്‍ മുറ്റത്തു പ്ലാവിന്റെ ചുവട്ടില്‍ ഇരുന്നു.

മുപ്പതുകളുടെ അവസാനമായിരുന്നു അതു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലം. കീഴ്ജാതിക്കാര്‍ ഇറയത്തു കയറി ഇരിക്കാറില്ല.

“ഒന്നു പ്രശ്നം വച്ചു നോക്കണം ആശാനെ”

“എന്താ നാളു?”

“പൂഷം”

ചാന്നന്‍ പൂയത്തിനു പൂഷമെന്നാണു പറയുക.

ജോത്സ്യര്‍ രാശിചക്രം വരച്ച പലക മുന്നില്‍ വച്ചു സുബ്രഹ്മണ്യനെ ധ്യാനിച്ചു കവടി നിരത്തി.

“ദൈവാധീനത്തിനു കുറവു കാണുന്നു. വ്യാഴം മറഞ്ഞിരിക്കുന്നു.”

“കാലം കുറെ ആയി. ഒരു സമാധാനോമില്ല ആശാനേ”

“കണ്ടകശ്ശനി കാലമാണു. ചിങ്ങം കഴിയണം. ഒരു മാറ്റം വരും”

ജോത്സ്യര്‍ തുടര്‍ന്നു.

“ചില ബാധോപദ്രവങ്ങളും കാണുന്നുണ്ട്. ഒരു ഗര്‍ഭപ്രേതത്തിന്റെ ഉപദ്രവം ശക്തിയായി കാണുന്നു”

ചാന്നന്റെ മുഖത്തു പല വിധ വികാരങ്ങള്‍‍ മിന്നി മറഞ്ഞു.

അയാള്‍ കണ്ണടച്ചു ഗുരുകാരണവമ്മാരെ മനസ്സില്‍ ധ്യാനിച്ചു. വലതു കൈപ്പത്തി ശക്തിയായി മാറില്‍ അടിച്ചു.

“ആശാനേ, ഇനി ഒന്നു ഒഴിവു നോക്കിക്കേ. നെല്ലും പതിരും തിരിച്ചു സത്യം അറിയണം ആശാനേ! ”

“ഉം എന്താ പറഞ്ഞോളൂ”

“ആ ഗര്‍ഭ പ്രേതമില്ലേ ആശാനേ?”

“ഗര്‍ഭ പ്രേതം?” ജോത്സ്യര്‍ ആകാംക്ഷയോടെ ചാന്നന്റെ മുഖത്തേക്കു നോക്കി.

“ആ ഗര്‍ഭപ്രേതം. അതു ആണോ പെണ്ണോ? ”

Sunday, December 2, 2007

ഒരു പഴയകാലക്കവിത

തൊട്ടാല്‍കുളിക്കണം കണ്ടാല്‍ക്കുളിക്കണം
നൂറടിമാറി നടക്കണം നീ
നീ വെറും താണവന്‍, ഞാനോ ഉയര്‍ന്നവന്‍
നിന്നെഞാന്‍ തൊട്ടാല്‍ക്കുളിക്കണംഞാന്‍
നിന്റെ വിയര്‍പ്പിനാല്‍ ചാലിച്ചവിത്തുകള്‍
പാടത്തുപൊട്ടിമുളച്ചുവന്നു
സ്വര്‍ണ്ണക്കതിരുകള്‍ കുമ്പിട്ടുനില്‍ക്കെ നീ
പൊന്നരിവാള്‍കൊണ്ടു കൊയ്തെടുത്തു
പാട്ടമളക്കുവാന്‍ ചാക്കിലെനെല്ലുമാ
യെന്റെയില്ലത്തുനീ വന്നുവല്ലോ
മാറു നീ നൂറടി മാറുനീയില്ല
മശുദ്ധമാക്കാതെ നീ മാറി നില്‍ക്കൂ
രാമാ അളക്കുപാട്ടംനെല്ലുവൈകാതെ
യെന്നിട്ടറയില്‍നിറച്ചുവക്കൂ.

ത്വമസി അസ്പൃശ്യ:
അസ്പൃശ്യന്‍ സ്പര്‍ശ്യനല്ലാത്തോന്‍
ഷെഡ്യൂള്‍ഡ് കാസ്റ്റന്‍ ധരിക്ക നീ
ഞാനൊരു മേല്‍കാസ്റ്റന്‍
നീ വെറും കീഴ്കാസ്റ്റന്‍
എന്നെ നീ കാണ്‍കിലോടീയൊളിക്കൂ!

(കടപ്പാട്: വിഷ്ണുപ്രസാദ് മാഷിന്റെ കസ്റ്റം മെസ്സേജില്‍ “അസ്പൃശ്യന്‍” എന്ന വാക്കു കണ്ടപ്പോള്‍ ഉള്ളില്‍ തോന്നിയ കവിതയാണു മുകളില്‍ കൊടുത്തിരിക്കുന്നത്.)
 

hit counter
Buy.com Coupon Code